ഇരിട്ടി

ആറളം ഫാമില്‍നിന്ന് നാല് ആനകളെ കാട്ടില്‍ എത്തിച്ചു

ആറളം ഫാമിലെ കൃഷിയിടത്തില്‍ തമ്ബടിച്ച കാട്ടാനകളെ തുരത്തുന്ന ആനയോടിക്കല്‍ ദൗത്യം ഇന്നലെ രാവിലെ പുനരാരംഭിച്ചു. ആറളം വൈല്‍ഡ് ലൈഫ് വാർഡൻ ജി. പ്രദീപ്, കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി. പ്രസാദ്, ഡെപ്യൂട്ടി ഡയറക്‌ടർ വൈല്‍ഡ് ലൈഫ് എഡ്യൂക്കേഷൻ മനോജ് ബാലകൃഷ്ണൻ, ഡെപ്യൂട്ടി തഹസീല്‍ദാർമാരായ ഇ. രാധ, ബിജി ജോണ്‍, ആർആർടി ഡെപ്യൂട്ടി റേഞ്ചർ എം. ഷൈനി കുമാർ, ആറളം ഫാം സെക്യൂരിറ്റി ഓഫിസർ എം.കെ. ബെന്നി എന്നിവരുടെ നേതൃത്വത്തില്‍ കണ്ണൂർ, ആറളം വൈല്‍ഡ് ലൈഫ് ഡിവിഷനുകളിലെ ജീവനക്കാരും വാച്ചർമാരും ആറളം ഫാം ജീവനക്കാരും ഉള്‍പ്പെടെ 35 ഓളം അംഗങ്ങള്‍ ദൗത്യത്തില്‍ പങ്കെടുത്തു.

ആറളം ഫാം ബ്ലോക്ക് മൂന്നില്‍ കണ്ടെത്തിയ നാല് ആനകളെ തുരത്തി താളിപ്പാറ -കോട്ടപ്പാറ വഴി വന്യജീവി സങ്കേതത്തിലേക്ക് കയറ്റിവിട്ടു. പുനരധിവാസ മേഖലയില്‍ നിന്ന് ആനകളെ കാട്ടില്‍ എത്തിച്ച ശേഷമാണ് രണ്ടാംഘട്ടമായി ഫാം കൃഷിയിടത്തില്‍ നിന്നും ആനകളെ തുരത്തുന്ന നടപടി ആരംഭിച്ചത്. ദൗത്യം ഇന്നും തുടരും. രാത്രി നിരീക്ഷണത്തിന് മൂന്ന് പട്രോളിംഗ് ടീമും ഉണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button