Kerala

ചാനൽ ചർച്ചക്കിടെ വിദ്വേഷ പരാമർശം: പിസി ജോർജ് ജയിലിലേക്ക്, 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി

ചാനല്‍ ചര്‍ച്ചയില്‍ മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയെന്ന കേസില്‍ ബിജെപി നേതാവ് പി.സി. ജോർജ് റിമാൻഡിൽ. രണ്ടാഴ്ചത്തേയ്ക്കാണ് ജോർജിനെ ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. അതേസമയം ജോർജിന്‍റെ ജാമ്യപേക്ഷ ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി തള്ളി.

ഇന്ന് വൈകുന്നേരം ആറ് വരെ ജോർജിനെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ജോർജിനെ പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തുവരികയാണ്. ഇന്ന് രാവിലെയാണ് ജോർജ് കോടതിയിൽ കീഴടങ്ങിയത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തിലായിരുന്നു കീഴങ്ങാനുള്ള തീരുമാനം. നേരത്തേ കോട്ടയം ജില്ലാ സെഷൻസ് കോടതിയും പിസിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.

ബിജെപി പ്രവർത്തകരോടൊപ്പമാണ് പി.സി കോടതിയിലെത്തിയത്. ജോർജിനെ അറസ്റ്റു ചെയ്യാൻ രാവിലെ പോലീസ് പി.സിയുടെ വീട്ടിലെത്തിയിരുന്നു. എന്നാൽ അദ്ദേഹം എവിടെയാണ് വ്യക്തമല്ലായിരുന്നു.

യൂത്ത് ലീഗ് നൽകിയ പരാതിയിലാണ് ഈരാറ്റുപേട്ട പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ജോർജിനെതിരെ കേസെടുത്തത്. ജനുവരി അഞ്ചിന് ചാനല്‍ ചര്‍ച്ചയില്‍ ജോർജ് മുസ്‌ലിം വിരുദ്ധ പ്രസ്താവനകള്‍ നടത്തിയെന്ന് ആരോപിച്ചാണ് യൂത്ത് ലീഗ് പോലീസിനെ സമീപിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button