!-- afp header code starts here -->
GULF

റഹീമിന്റെ മോചനത്തിന് വഴി തെളിയുന്നു: റിയാദ് ഗവർണറേറ്റ് നടപടികൾ പൂർത്തിയാക്കി ഫയൽ മറ്റ് വകുപ്പുകൾക്ക് കൈമാറി

റിയാദ്: വധശിക്ഷ റദ്ദാക്കി മോചനത്തിനായി കാത്തിരിക്കെ റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ കേസ് ഫയൽ തുടർനടപടികൾക്കായി റിയാദ് ഗവർണറേറ്റിൽ നിന്ന് ബന്ധപ്പെട്ട വകുപ്പുകളിലേക്ക് നീങ്ങിയതായി സ്ഥിരീകരണം ലഭിച്ചു. ഫയൽ അയച്ചതായുള്ള വിവരം അഭിഭാഷകർക്കും ഇന്ത്യൻ എംബസിക്കും പവർ ഓഫ് അറ്റോർണി കൈകാര്യം ചെയ്യുന്ന സിദ്ദീഖ് തുവൂരിനും ലഭിച്ചതായി റിയാദിലെ അബ്ദുറഹീം നിയമസഹായ സമിതി അറിയിച്ചു.

മോചനത്തിനായുള്ള കാത്തിരിപ്പ് അവസാനത്തിലേക്ക്?

ഇതിനകം 19 വർഷത്തിലധികം ശിക്ഷാവാസം കഴിഞ്ഞ അബ്ദുറഹീമിന് അവശേഷിക്കുന്ന കാലയളവിൽ ഇളവ് നൽകി മോചനം നൽകേണ്ടതുണ്ടെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരും എംബസിയും നിയമസഹായ സമിതിയും നിരന്തരമായ ഇടപെടലുകളിലാണ്.

വൻതുകയായ ദിയ (മോചനദ്രവ്യം) നൽകുകയും ദീർഘനാളത്തെ തടവുശിക്ഷ അനുഭവിക്കുകയും ചെയ്ത സാഹചര്യത്തിൽ ശിക്ഷയിൽ ഇളവ് അനുവദിക്കണമെന്ന യാചനയെ അടിസ്ഥാനമാക്കിയാണ് തുടർ നടപടികൾ.

20 വർഷം ശിക്ഷ — 2026 മെയ് 20-ന് പൂർത്തിയാകും

നിയമനടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ, വിധിപ്രകാരമുള്ള 20 വർഷത്തെ ശിക്ഷാകാലം 2026 മെയ് 20നാണ് അവസാനിക്കുന്നത്.

അഭിഭാഷകരായ അഡ്വ. റെനയും അബുഫൈസലും മുഖേന സമർപ്പിച്ച അപേക്ഷയാണ് ഇപ്പോൾ ഗവർണറേറ്റിന്റെ നടപടികൾ പൂർത്തിയാക്കി വിവിധ വകുപ്പുകളിലേക്ക് ഫോർവേഡ് ചെയ്തിരിക്കുന്നത്.

വധശിക്ഷയിൽ നിന്ന് മോചനത്തിലേക്ക്

സൗദി പൗരന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുമ്പ് വധശിക്ഷക്ക് വിധിക്കപ്പെട്ടിരുന്ന അബ്ദുറഹീമിനെ, സൗദി കുടുംബം ദിയ സ്വീകരിച്ചതിനെ തുടർന്ന് മാപ്പ് നൽകിയിരുന്നു.

ഇതോടെ വധശിക്ഷ റദ്ദാകുകയും ചെയ്തു.

എന്നാൽ പൊതുഅവകാശ കേസായി തുടര്ന്ന സാഹചര്യത്തിൽ, റിയാദിലെ അപ്പീൽ കോടതി 20 വർഷം തടവുശിക്ഷ വിധിക്കുകയും, അത് സുപ്രീം കോടതി ശരിവെക്കുകയും ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button