NATIONAL

ഭർത്താവ് ഉപദ്രവിക്കുന്നത് തടഞ്ഞില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് മകൾ; ഓടിക്കൊണ്ടിരുന്ന ബസിൽ മരുമകനെ കൊലപ്പെടുത്തി ദമ്പതികൾ

ഓടിക്കൊണ്ടിരുന്ന ബസിൽ മരുമകനെ കൊലപ്പെടുത്തി ദമ്പതികൾ. മഹാരാഷ്ട്രയിലെ കോലാപുരിലാണ് സംഭവം. ഭർത്താവ് തന്നെ നിരന്തരമായി ഉപദ്രവിക്കുന്നെന്ന മകളുടെ പരാതിക്ക് പിന്നാലെയാണ് ദമ്പതികൾ മരുമകനെ കൊലപ്പെടുത്തിയത്. സന്ദീപ് ഷിർഗാവെ (35) ആണ് കൊല്ലപ്പെട്ടത്. പ്രതികളായ ഹനുമന്തപ്പ കാളെ, ഭാര്യ ഗൗരവ കാളെ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.


ഭർത്താവ് ഉപദ്രവിക്കുന്നത് തടഞ്ഞില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് മകൾ മാതാപിതാക്കളോട് പറഞ്ഞിരുന്നു. ഇതോടെ മരുമകനെ കൊലപ്പെടുത്താൻ തീരുമാനിച്ച ദമ്പതികൾ കോലാപുരിലേക്കുള്ള സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസിൽ സന്ദീപിനൊപ്പം കയറി. പിന്നീട് സന്ദീപ് ഉറങ്ങിയ സമയം നോക്കി പാന്റിന്റെ നാട ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button