!-- afp header code starts here -->
kannur

കണ്ണൂര്‍ വിമാനത്താവളത്തിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ വില നിര്‍ണയ നടപടികള്‍ നടക്കുന്നു; മന്ത്രി കെ രാജന്‍

കണ്ണൂര്‍ വിമാനത്താവളത്തിനായി കൂടുതലായി ഏറ്റെടുക്കുന്ന ഭൂമിയുടെ വില നിര്‍ണയ നടപടികള്‍ നടക്കുകയാണെന്ന് റവന്യൂ മന്ത്രി കെ രാജന്‍. രേഖകള്‍ പരിശോധിച്ച് നഷ്ടപരിഹാരത്തുക നിര്‍ണയിക്കും. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഈ മാസം യോഗം ചേരും. റവന്യൂ റിക്കവറി ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്നും പുനരധിവാസത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട ഭൂപ്രശ്‌നം സഭയില്‍ പ്രതിപക്ഷം ഉന്നയിച്ച സാഹചര്യത്തിലായിരുന്നു മറുപടി.

200 കുടുംബങ്ങളെയും പുനരധിവസിപ്പിക്കും. ഭൂമി വിട്ടു നല്‍കിയവര്‍ക്ക് നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യങ്ങളും പരമാവധി വേഗത്തില്‍ ചെയ്യും. വിജ്ഞാപനം ചെയ്ത ഭൂമിയില്‍, വിലനിര്‍ണയത്തിലെ കാലതാമസത്തിന് 12% ശതമാനം പലിശ നല്‍കും.

കേരളം നിലവില്‍ വന്ന ശേഷം 7282.98 ഏക്കര്‍ ഭൂമിയാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റെടുത്തത്. ഇതുവരെ 31267 കോടി രൂപ ഏറ്റെടുക്കലിനായി ചിലവഴിച്ചിട്ടുണ്ട്. അതേസമയം, കെ റെയില്‍ വരുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ചോദ്യത്തിനും മന്ത്രി കെ രാജന്‍ മറുപടി നല്‍കി. കെ-റെയിലിനായി ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമി വില്‍ക്കുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ ഒരു കുഴപ്പവുമില്ല. ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിക്കും വരെ ഒരു കുഴപ്പവും ഉണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button